നേരം പുലരാനായി ഞാന്‍ കാത്തിരുന്നു. സൂര്യന്‍റെ ഉഷ്ണകണങ്ങളുടെ വരവിനായി ഞാന്‍ കൊതിച്ചു... മഞ്ഞുരുകാന്‍. മഞ്ഞുകണങ്ങള്‍ക്കുമപ്പുറം അവ്യക്തമായ അവളുടെ മുഖം കാണാന്‍.. ആ കണ്ണുകളില്‍ എന്‍റെ പ്രതിബിംബം കാണാന്‍...
ഇന്ന് എണ്ണമറ്റ വസന്തങ്ങള്‍ക്കും ശിശിരങ്ങള്‍ക്കുമിപ്പുറം എന്‍ മാറില്‍ ഉതിര്‍ന്നു വീണ മുടിയിഴകള്‍ തഴുകി ഞാന്‍ ഉറങ്ങട്ടെ... ഉണരാതെ..